Friday, February 19, 2010

"മിസ്സ്ഡ് കാള്‍"



ഒരു നിമിഷത്തിന്‍ ഏകാന്തതയില്‍

നിന്‍ സാനിധ്യമറിയിക്കുവാന്‍ വന്നു
നിന്‍റെ സാമിപ്യം എത്ര വലുതെന്നു ഞാനറിഞ്ഞു
എന്‍റെ ഏകാന്തതയില്‍ ചിന്തതന്‍ വഴിതിരിക്കാന്‍
ഒരു ചെറു പുഞ്ചിരിയോടെ എന്നിലണഞ്ഞു
വേണ്ട! വേണ്ട ! എന്ന് പറയുംതോറും
നിന്‍റെ സാമിപ്യം ഞാനറിഞ്ഞു
ശല്യം
!നിന്നെ ഒഴിവാക്കനോര്ത്ത്തപ്പോള്‍
ചെറു
പരിഭവമായ് വന്നണഞ്ഞു
സ്നേഹത്തിലും എന്‍റെ ദു:ത്തിലും
അതിലേറെ എന്‍ ഏകാന്തതയിലും
നിന്‍
പുഞ്ചിരി ഞാന്‍ കണ്ടു
ഒരു
പക്ഷെ! ഇനി നീയെന്‍റെ ജീവന്‍റെ താളമായ്
മാറുമെന്നറിയുന്നു....
എപ്പോഴും
പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന
എന്നെ തൊട്ടറിയുന്ന നിന്നെ ഞാന്‍ മറക്കില്ല
എങ്കിലും നിന്‍റെ സാമിപ്യം ഞാന്‍ കൊതിക്കുന്നു
ഇനി
,എപ്പോഴും നീ എന്‍റെ കൂടെ വേണം
ഒരു "മിസ്സ്‌ കാള്‍" രൂപത്തില്‍ മാത്രം .

ബോണ്‍സായ്



ബോണ്‍സായ്

മാനം മുട്ടെ ഉയര്‍ന്നു നിന്നു ഞാന്‍ ഒരുകാലത്ത്
ആയിരങ്ങള്‍ക്ക് തണലേകി
എന്‍റെ ചില്ലകളില്‍ പക്ഷികള്‍ പറന്നിറങ്ങി
രാവിന്‍റെ യാമങ്ങളില്‍ അവര്‍ കൊക്കുരുമി
വെള്ളി വെളിച്ചത്തിനകലെ സല്ലിച്ചു
എല്ലാം എനിക്കിന്ന് നഷ്ട സ്വപ്നം
എന്‍റെ കൈകള്‍ മുറിചകറ്റി
എന്‍റെ കാല്‍കള്‍ക്ക്ക്കുച്ചു വിലങ്ങുമിട്ടു
എന്‍റെ സ്വപ്നങ്ങള്‍ തച്ചുടച്ചു
എന്തിനീ കൊടും ചതി എന്നോട് ചെയ്തു
എന്താ ജന്മത്തെ നിഷ്പ്രഭമാക്കി
എന്നെയീ ചട്ടിക്കുള്ളില്‍ അടക്കി
പുതിയൊരു പേരും പുതിയ രൂപവും
അഭംഗി തന്‍ പാത്രമാക്കിയെങ്ങിലും
ഭംഗിക്കായ്‌ വീടിന്‍റെ ഉള്ളിലുറക്കി
നാളെ ,നിന്‍ കൈകളില്‍ വിലങ്ങു വീഴട്ടെ
കാല്‍കള്‍ തന്‍ നീളം കുറയട്ടെ
ഇനിമേല്‍ നീ കുഞ്ഞനവട്ടെ
ഗ്ഗിലെ നീയറിയു എന്‍റെ നഷ്ടത്തിന്‍ വില ..............

Monday, February 15, 2010

ഫെബ്രുവരി 14

ഫെബ്രുവരി 14


പ്രണയത്തിനൊരുദിനം എവിടെന്നുകിട്ടിയീ ശീലം
മനസ്സില്‍ തോന്നുന്ന വികരമാത്രയും പ്രകടിപ്പികനമോ ?
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍കുന്ന ദിനം
ദിനം മാത്രമേ പ്രകടിപ്പിക്കാന്‍ പാടുല്ലോ?
ആര്പറഞ്ഞു അസംബന്തം
മനസ്സില്‍ തോന്നുന്ന വികരമത്രയും നിനക്കായ്‌ ഞാന്‍ പന്ഗ്ഗുവയ്കും
അധിനീ ഒരുദിനം മാത്രം മതിയോ ?
എന്നുള്ളിലുള്ള മോഹമാത്രയും നിനക്കായ്‌ ഞാന്‍ കരുതിവയ്കും
പ്രകടന മില്ലാത്ത എന്റെയീ സ്വപ്‌നങ്ങള്‍
എന്നും നിന്‍ മേല്‍ പൊഴിഞ്ഞു നില്‍ക്കും
ഇനി നിന്‍ ഇഷ്ടം വീണേഗ്ഗില്‍ സുക്ഷിക്കാം
ഇല്ലേല്‍ വലിച്ചെറിയാം ............
മനസ്സില്‍ നിരയുന്ന നിന്‍ മുഗ കാന്തിയില്‍
എന്നും മയങ്ങും ഞാന്‍ ................

Sunday, February 14, 2010

സ്റ്റാര്‍ സിങ്ങര്‍

എവിടെ തിരിഞ്ഞാലും ചര്‍ച്ച ഇതുമാത്രം
ആരാവും സ്റ്റാര്‍ സിങ്ങര്‍ ...................
ഇരുപത്തിനാല് മണിക്കുറില്‍ ഒന്നര മണിക്കൂര്‍ ഇതിനായി ചിലവിടുന്നവര്‍
ആവേശപൂര്‍വ്വം വാദുവെയ്കുന്നു ഇത് അവന്നാണ്‌ ............
ആരാണവന്‍ ആര്കറിയാം ? അറിഞ്ഞിരുന്നേല്‍ ആരേലും മേനകെടുമോ
കുട്ടികള്‍ പലവിധ അഭ്യാസങ്ങള്‍ കാണിക്കുന്നു
പാടുന്നു പാടിക്കൊണ്ട് കരണംമറിയുന്നു
എല്ലാം എന്തിനെന്നോ ഒരു ഫ്ലാറ്റിനായി ............എന്നിട്ടോ....................
കുട്ടികരണംമരിഞ്ഞവനെത്തുമ്പോള്‍ കാണുന്നതോ .....................
മാര്‍ക്കിനായ് നുല്‍പാലത്തിലെറിയപ്പോള്‍ മുന്നില്‍ ഒരു സ്വപ്ന സവ്ദം
കിട്ടിയ വീടിന്‍റെ മുന്നിലെത്തിയപോള്‍ അറിഞ്ഞതോ
ഫ്ലാറ്റ് സര്‍ക്കാര്‍ ഭുമിയില്‍ ....................
അറിയാതെ എങ്കിലും കുടിയേറ്റക്കാരനായി ..............
കയ്യേറ്റക്കാരെ ഒഴിപിക്കാന്‍ വരുന്നു പോലീസും മാധ്യമ പ്രവര്‍ത്തകരും
ഒരുനാള്‍ പാടി നിറഞ്ഞ പെട്ടിയില്‍ പിന്നെയും ഞാന്‍ നിറഞ്ഞു
ഒരു കയ്യേറ്റ ക്കരനയീ .................
ഓര്‍ത്തില്ല ഞാനന്നു കൊച്ചു കേരളത്തില്‍
ഒരു തുണ്ട് ഭൂമിപൊലുമില്ലെന്നു ....................

Wednesday, February 10, 2010

വേര്‍പാട്

വേര്‍പാട്

ഇടക്കയില്‍ നിന്നുണരുന്ന ശ്രുതിമീട്ടി ഇടറുന്ന നെഞ്ചുമായ്
ഒരു നൊമ്പരത്തിന്‍റെ താള വിന്യസമായ് മാറിയതെന്ന് നീ
പിന്‍ നിലാവിന്‍റെ ഏകാന്തതയിലെന്നോ ജീവന്റെ താളങ്ങള്‍ വന്നണഞ്ഞു.......
നിന്‍റെ തൂലിക തുംബിലുടെന്നും നിറമാര്‍ന്ന സ്വപ്നങ്ങള്‍ വിരിഞ്ഞിറങ്ങി
നിറയുന്ന മിഴികളില്‍ ഒരു സ്നേഹ സ്പര്‍ശന ച്ചുടുതന്നു ............
ശാന്തമായ് ഒഴുകിയ നിന്‍ തുടിപ്പുകള്‍ ഒരു പദ വിന്യസമായ്
മാറിയതെന്നോ ......................
അകലങ്ങളില്‍ നീ പോയ്‌ മറയുമ്പോള്‍ എന്‍ ഓര്‍മയില്‍ നിന്‍ പാട്ട് മാത്രം
എഴുതാന്‍ കൊതിച്ചൊരുപാട് കവിതകള്‍ നിന്‍
വിരലിന്‍റെ തുമ്പില്‍ ബാക്കിയായി
വിരിയാന്‍ കൊതിച്ചൊരു മുകുളമായ് നില്‍കുമ്പോള്‍
അകാലത്തില്‍ നീ കൊഴിഞ്ഞു പോയി ....................


ശ്രീ ഗിരീഷ്‌ പുന്തഞ്ഞെരിയുടെ സ്മരണാര്‍ത്ഥം
ഒരു കുമ്പിള്‍ കണ്ണീര്‍ പൂക്കള്‍ മാത്രം...............

Tuesday, February 9, 2010

സ്വപ്നം

സ്വപ്നം


നിഴലായ് നിലാവായ് നിന്‍ അരികിലന്നയുമ്പോള്‍ നിന്‍
സ്വപ്നമായ് അലിയുംബോളെന്നും അറിയാതെ
നിന്‍ പാത പിന്തുടരുമ്പോലെന്നും അറിയുന്നു ഞാനന്നു
നീയാനേന്‍ സ്വപ്നം ................
ഒരു നാരു തെന്നലായ് എന്നെ നീ പുല്‍കുമ്പോള്‍
എന്‍റെ സ്വപ്നവും പൂവണിഞ്ഞു
ഒരു നിര്‍വൃതിയുടെ നനുത്ത സ്പര്‍ശമായ്
ഇനിയും ഞാന്‍ നിന്നില്‍ അലിഞ്ഞുചേരും